&im=FitAndFill=(700,400)&imwidth=640&imheight=360)
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് നിർദ്ദേശങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ തന്നെ അവശ്യ ഇടപാടുകൾ പൂർത്തിയാക്കാനാണ് എസ്.ബി.ഐ നിർദ്ദേശിക്കുന്നത്. ബെഫി, എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എൻ.സി.ബി.ഇ തുടങ്ങി രാജ്യത്തെ ഏഴ് പ്രമുഖ ട്രേഡ് യൂണിയനുകളുടെ സംയുക്ത സംഘടനയായ യു.എഫ്.ബി.യു ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ സെപ്റ്റംബർ 11നും സംഘടനകളുടെ സമരം നടത്തിയിരുന്നു. നീണ്ട 5 ദിവസം ബാങ്ക് അവധി! ബാങ്ക് പണിമുടക്കിന്റെ രണ്ടാം ഘട്ടം 28, 29, 30 തീയതികളിലാണ് നടക്കുന്നത്. 26-ാം തീയതി നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയുമായതിനാൽ തുടർച്ചയായി അഞ്ച് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തനം തടസ്സപ്പെടും. ഈ ആഴ്ച സെപ്റ്റംബർ 25 വെള്ളിയാഴ്ചയായിരിക്കും അവസാന പ്രവൃത്തിദിനം. അതുകൊണ്ട് തന്നെ അവശ്യ ഇടപാടുകൾ അതിനുള്ളിൽ പൂർത്തിയാണം. അതേസമയം, പണിമുടക്ക് ദിവസങ്ങളിലും അവശ്യ ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പണമിടപാടുകൾക്കായി എ.ടി.എം, ഇന്റർനെറ്റ് ബാങ്കിങ്, യോനോ (YONO), യു.പി.ഐ (UPI) സൗകര്യങ്ങൾ തടസ്സമില്ലാതെ ഉപയോഗിക്കാം. ആഴ്ചയിൽ 5 പ്രവൃത്തിദിനം എന്ന ആവശ്യമുന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്. 2024-ൽ ഐ.ബി.എ അംഗീകരിച്ച ഈ വിഷയം കേന്ദ്രസർക്കാർ വൈകിപ്പിക്കുകയാണെന്ന് യൂണിയനുകൾ ആരോപിക്കുന്നു. ഒക്ടോബർ 15-ന് ലേബർ കമ്മീഷണറുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടാൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും പ്രഖ്യാപനമുണ്ട്. അതേസമയം നീണ്ട ദിവസങ്ങളിലെ ബാങ്ക് പണിമുടക്ക് രാജ്യത്തെ ധനകാര്യ മേഖലയെയും ബാങ്കിങ് സംവിധാനങ്ങളെയും ബാധിക്കാതിരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച പൊതുമേഖലാ-ഗ്രാമീണ ബാങ്കുകളുടെ സി.ഇ.ഒമാർ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ, നബാർഡ് എന്നിവരുടെ യോഗം കേന്ദ്ര ധനമന്ത്രാലയം വിളിച്ചുചേർത്തു. പണിമുടക്ക് ദിവസങ്ങളിലും അവശ്യ ബാങ്കിങ് സേവനങ്ങൾ മുടങ്ങാതെ ലഭ്യമാക്കാനുള്ള ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ബാങ്കുകളോട് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&im=FitAndFill=(700,400)&imwidth=640&imheight=360)
&imwidth=640&imheight=360)
ഇൻഡിഗോ വിമാനങ്ങളിലെ അധിക സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിച്ചു. അധിക ലഗേജ്, മുൻഗണനാ സേവനങ്ങൾ, കുട്ടികളുടെ ഒറ്റയ്ക്കുള്ള യാത്രയ്ക്കുള്ള സഹായം തുടങ്ങിയ നിരവധി ആഡ്-ഓൺ സേവനങ്ങളുടെ നിരക്ക് എയർലൈൻ പരിഷ്കരിച്ചു. പുതിയ നിരക്കുകൾ ആഭ്യന്തര സർവീസുകളിൽ നിലവിൽ വന്നു. കുട്ടികളുമായുള്ള യാത്ര മാതാപിതാക്കൾക്കൊപ്പം പ്രത്യേകിച്ച് സീറ്റില്ലാതെ സഞ്ചരിക്കുന്ന 2 വയസിന് താഴെയുള്ള കുട്ടികൾക്ക് മുൻപ് 2000 രൂപയായിരുന്നു ഫീസായി നൽകിയിരുന്നത്. ഈ തുകയാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ഇനി കുഞ്ഞുമായി യാത്ര ചെയ്യുമ്പോൾ 3000 രൂപ നൽകണം. കൂടുതൽ ലഗേജിന് അധിക ചാർജ് അനുവദനീയമായ അളവിൽ കൂടുതൽ ലഗേജുമായി യാത്ര ചെയ്യുന്നവരും ഇനി കൂടുതൽ തുക നൽകേണ്ടി വരും. അധിക ലഗേജിനുള്ള നിരക്ക് കിലോഗ്രാമിന് 700 രൂപയിൽ നിന്ന് 800 രൂപയായി ഇൻഡിയോ വർധിപ്പിച്ചു. ആഭ്യന്തര സർവീസുകളിൽ ഇൻഡിഗോയുടെ സാധാരണ ചെക്ക്-ഇൻ ലഗേജ് പരിധി ഒരു യാത്രക്കാരന് 15 കിലോഗ്രാമും 7 കിലോഗ്രാം വരെയുള്ള ഒരു ഹാൻഡ് ബാഗും അനുവദനീയമാണ്. അനുവദനീയമായ പരിധിയേക്കാൾ 5 കിലോഗ്രാം അധികമുള്ള ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാരൻ ഇനി 4,000 രൂപ നൽകേണ്ടി വരും. മുൻപ് ഇത് 3,500 രൂപയായിരുന്നു. യാത്രക്കാർക്ക് അധിക ബാഗേജ് ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും. മൈനർ ഫീസ്: ഒറ്റയ്ക്ക് യാത്രചെയ്യുന്ന കുട്ടികളുടെ സർവീസിനുള്ള ചാർജും വർദ്ധിപ്പിച്ചിട്ടുണ്ട്. 5,000 രൂപയായിരുന്ന ഈ ഫീസ് ഇപ്പോൾ 5,999 രൂപയായി ഉയർത്തി. മുൻഗണനാ സേവനങ്ങൾ: മുൻഗണനാ സേവനങ്ങൾ ആഗ്രഹിക്കുന്ന യാത്രക്കാർക്കും ഉയർന്ന ഫീസ് നൽകേണ്ടിവരും. ചെക്ക് ഇൻ മുൻഗണന അടക്കം ലഭ്യമായ ഫാസ്റ്റ് ഫോർവേഡ് സേവനത്തിന്റെ നിരക്ക് 450 രൂപയിൽ നിന്ന് 650 രൂപയായി ഉയർത്തി. ട്രാവൽ സർട്ടിഫിക്കറ്റ്: ഇൻഡിഗോ ട്രാവൽ സർട്ടിഫിക്കറ്റുകളുടെ ഫീസും വർധിപ്പിച്ചു. 200 രൂപയായിരുന്ന ഈ നിരക്ക് ഇപ്പോൾ 300 രൂപയായി ഉയർത്തി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഏഴ് ജില്ലകളിലാണ് ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നേരത്തേ മൂന്ന് ജില്ലകളിൽ (കോട്ടയം, ഇടുക്കി, എറണാകുളം) ജില്ലകളില്‍ മാത്രമായിരുന്നു മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. സെപ്റ്റംബർ 24ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂന മർദ്ദ സാധ്യത വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതചുഴി, ന്യൂനമർദ്ദമായി മാറി മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ആൻഡമാൻ കടലിലുമായി സ്ഥിതി ചെയ്യുന്നു. തുടർന്ന് ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി സെപ്റ്റംബർ 21-ന് മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂന മർദ്ദമായും സെപ്റ്റംബർ 22-ന് മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതി തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23-ന് രാവിലെ തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള മധ്യ-പടിഞ്ഞാറൻ, സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലയിൽ എത്താൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ ഇന്ന് മുതൽ 24 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇന്ന് മുതൽ 21 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ 21/09/2026 രാത്രി 08.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.